Wednesday, January 2, 2013


പ്രതിഭകളെ നശിപ്പിക്കരുതെന്നത് സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമേറിയ കാര്യം തന്നെ. സാഹിത്യത്തില്‍ അവനവന്റെ ഇടം നേടിയെടുക്കാന്‍ വഴികളുണ്ടാകാം. എന്നാല്‍ രാഷട്രീയത്തിലെ സ്ഥിതി ശുഭകരമല്ല. പലരുടെയും അനുഗ്രഹാശിസുകള്‍ വേണം. ടൈമിംഗ്- അത് വളരെ പ്രധാനം. പാരമ്പര്യവും മുഖ്യഘടകം തന്നെ. വീഴ്ചകളില്‍ നിന്നുള്ള കരകയറ്റം കഠിനം... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തടസങ്ങളിലൂടെയാണ് ഓരോ നേതാവം ജന്മമെടുക്കുന്നത്.
പറഞ്ഞുവരുന്നത്, കേരള രാഷ്ട്രീയത്തിന് അഭിമാനത്തോടെ എടുത്തുപറയാന്‍ കഴിയുന്ന ഒരു നേതാവുണ്ട് (അഭിപ്രായം വ്യക്തിപരം)- കെ. മുരളീധരന്‍. പാരമ്പര്യം ഒരു പ്രധാന ഘടകം തന്നെയാണ്. കെ. കരുണാകരന്റെ മകനെക്കാള്‍ മികച്ച നേതാവ്, ഭരണാധികാരി, സംഘാടകന്‍.... കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് കരുതുന്നില്ല. കേവലം ഒരു എം.എല്‍.എയായി തുടരേണ്ട ആളല്ല അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വം എല്ലാക്കാലത്തും അവസരവാദ രാഷ്ട്രീയത്തിനും പ്രബല വിഭാഗത്തിനും പ്രാധാന്യം നല്‍കുന്നതാണ് കാണുന്നത്. കെ. മുരളീധരന്‍ കോണ്‍ഗ്രസ് തലപ്പത്ത് വരണമെന്ന എന്റെ ആഗ്രഹം അതിമോഹമായി കരുതുന്നില്ല. സംഘടനാപരമായി പാര്‍ട്ടി ദുര്‍ബലമായ ഘട്ടത്തിലെല്ലാം മുരളീധരന്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവുകള്‍ സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം സമീപഭാവിയില്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

1 comment: