Saturday, August 3, 2013

Firdous Kayalpuram   മഴനാളുകളെക്കുറിച്ച്...


ഉച്ചവെയില്‍ പരന്നുകിടന്ന
പുരപ്പുറത്ത്
ഇളകിയ കൊച്ചരി
പല്ലെറിയുമ്പോള്‍
പിന്നില്‍ മുത്തശ്ശി ചൊല്ലി
നല്ല പല്ലേ വാ...

നാലെണ്ണി അളന്നിട്ട
നെല്ല്,
ഇടങ്ങഴി പറയോടു ചൊല്ലി
പത്തിലെത്തുമ്പോള്‍
ചിങ്ങക്കൊയ്ത്തായി.

ഓല മെടയുന്നുവര്‍
ഓര്‍ക്കുക
പുര തുരക്കാന്‍ വരുന്നുണ്ട്
ഒരു തുലാമഴയും കാറ്റും.

മഴമുറ്റത്ത് വിലയില്ലാതെ
കിട്ടുന്ന കളിപ്പാട്ടങ്ങള്‍
അതാണ് ഇന്നും
കുളിര്...
നനുനനുത്ത ഓര്‍മ്മയും.....

No comments:

Post a Comment