Wednesday, July 4, 2012


കടല്‍ത്തീരത്ത് വെച്ചാണ് അവളെ കണ്ടത്
ചോദിച്ചപ്പോള്‍ മരിക്കാന്‍
വന്നുവെന്നത്രേ പറഞ്ഞത്.
മരണത്തിന്റെ വഴി ചോദിച്ചവളോട്
പ്രണയത്തിന്റെ ആപ്തവാക്യം പറഞ്ഞുകൊടുത്തു.
പ്രണയവും മരണവും ഇഴചേര്‍ന്ന
ഒരു കാവ്യത്തെക്കുറിച്ച് അവളപ്പോള്‍ വാചാലയായി.
നടന്ന വഴി അവസാനിച്ചിടത്ത്
ഒരു പുഴയുടെ തുടക്കമായിരുന്നു.
അവിടെ അശരീരികളുടെ സമ്മേളനം.
എനിക്കൊരു സിഗരറ്റ് വലിക്കണമെന്ന് തോന്നി.
ആ പുകയില്‍ അവള്‍ എരിഞ്ഞടങ്ങി...

No comments:

Post a Comment